തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു. എല്ലാ വിഭാഗം ഉപഭോക്‌താക്കൾക്കും നിരക്ക് വർധന ബാധകമാണ്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
വെള്ളക്കരം കണക്കാക്കുന്ന രീതി ഫ്‌ളോർ റേറ്റിലേക്ക് മാറ്റുകയും ചെയ്‌തു. 5 ശതമാനം വാർഷിക വർധനയാണ് ഏർപ്പെടുത്തിയത്. ഡ്രയിനേജ്, സീവേജ് എന്നിവക്കും നിരക്ക് വർധന ബാധകമാണ്. ജലവിതരണ മേഖലയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ ശക്‌തിപ്പെടുത്തി സംസ്‌ഥാനത്തിന്റെ കടമെടുപ്പ് രണ്ട് ശതമാനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരക്ക് വർധനയെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.
അതേസമയം, വെള്ളക്കരം കൂട്ടിയത് കേന്ദ്ര നിർദേശ പ്രകാരമാണെന്ന് മന്ത്രി കെ കൃഷ്‍ണൻകുട്ടി പറഞ്ഞു. ചെറിയ വർധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്കിന്റെ അരശതമാനമാണ് വർധന. ക്യാബിനറ്റ് ചർച്ച ചെയ്‌ത ശേഷം മാത്രമേ തീരുമാനം നടപ്പാക്കുവെന്ന് കെ കൃഷ്‌ണൻകുട്ടി അറിയിച്ചു.
Read also: സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല; എൻഐഎയോട് ഹൈക്കോടതി