അവള്‍ മരിച്ചിട്ടില്ല, തല ഉയര്‍ത്തി തന്നെ ഇവിടെയുണ്ട്; ഡബ്ള്യു. സി. സി

By Staff Reporter, Malabar News
kerala image_malabar news
ഡബ്ള്യു.സി.സി. അംഗങ്ങള്‍
Ajwa Travels

കൊച്ചി: ഭാവനയെ കുറിച്ചുള്ള എ.എം. എം. എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ള്യു.സി.സി. രംഗത്ത്. ‘മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ’ എന്ന ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ തങ്ങള്‍ ശക്‌തമായി അപലപിക്കുന്നതായി ഡബ്ള്യു.സി.സി. ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്‌തമാക്കി.

ഇടവേള ബാബുവിന്റെ പരാമര്‍ശം എ.എം.എം.എയുടെ സ്ത്രീ വിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായി ഡബ്ള്യു.സി.സി. കുറിപ്പില്‍ പറഞ്ഞു. കൂടാതെ ലിംഗസമത്വം എന്ന സ്വപ്‌നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവും എ. എം. എം. എ. എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണെന്നും വനിതാ കൂട്ടായ്‌മ കുറിച്ചു.

ചിതലരിച്ചതും സ്‌ത്രീവിരുദ്ധവുമായ സംഘടനയുടെ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതി തിരുവോത്ത് രാജിവെച്ചതെന്നും ഡബ്ള്യു.സി.സി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പല തരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്‌തതെന്നും വനിതാ കൂട്ടായ്‌മ കുറിച്ചു.

‘അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമ യുദ്ധത്തില്‍ പോരാടാനുള്ള ശക്‌തി പകര്‍ന്നു കൊണ്ട് ഡബ്ള്യു.സി.സി. കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Read Also: സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്റെ സൂപ്പര്‍ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE