തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്‌ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്. ജനവിരുദ്ധരെ സ്‌ഥാനാര്‍ഥികൾ ആക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് നാല് തവണ മല്‍സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുതെന്നും നിര്‍ദേശം മുന്നോട്ട് വെച്ചു. കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ സംസ്‌ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പിന്റെ പിന്നാലെയാണ് പ്രമേയം പാസാക്കിയത്.
കെപിസിസിക്ക് 20 നിര്‍ദേശങ്ങളാണ് പ്രമേയത്തില്‍ അടങ്ങിയിരിക്കുന്നത്. പ്രമേയം എഐസിസി നേതൃത്വത്തിനും അയക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നത്. പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലടക്കം തുറന്നു പറഞ്ഞ നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സംസ്‌ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. മലമ്പുഴയില്‍ വെച്ചാണ് ക്യാമ്പ് നടന്നത്.
വിജയ സാധ്യതയുള്ളവര്‍ക്കു മുന്നില്‍ ഗ്രൂപ്പ് ഒരു തടസമായി വരാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കൂടാതെ സ്‌ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് ഏജ് ഓഡിറ്റിംഗ് നടത്തും. യുവജന പ്രതിനിധികളുടെയും സംസ്‌ഥാന ഭാരവാഹികളുടെയും യോഗം ജനുവരി 11ന് തിരുവനന്തപുരത്ത് ചേരുമെന്നാണ് അറിയുന്നത്. ഏജ് ഓഡിറ്റിംഗും ഗ്രൂപ്പുകള്‍ക്ക് അതീതമായി ഉള്ള തിരുത്തല്‍ ശക്‌തിയായി യൂത്ത് ടീം ഉണ്ടാക്കുന്നത് ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
അതേസമയം യുവാക്കള്‍ക്ക് അവസരം നല്‍കിയ ഇടങ്ങളിലേയും മറ്റിടങ്ങളിലേയും വോട്ട് വ്യത്യാസം താരതമ്യം ചെയ്‌തു റിപ്പോര്‍ട്ടാക്കി എഐസിസി നേതൃത്വത്തെ അറിയിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
Read Also: പാലാ സീറ്റ് വിഷയം മുന്നണിയുമായി ചര്‍ച്ച ചെയ്‌തിട്ടില്ല; ജോസ് കെ മാണി