ഹൈദരാബാദ്: എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യന്‍ അഭയാര്‍ഥികളെയും പുറത്താക്കുമെന്ന് ബിജെപി ബെംഗളൂര് സൗത്ത് എംപി തേജസ്വി സൂര്യ. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു എംപി.
‘രാജ്യത്തിനകത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഓരോ നുഴഞ്ഞു കയറ്റക്കാരനെയും നീക്കംചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. രാജ്യത്ത് ഒവൈസി തന്റെ ഡ്രീംലാന്റ് ഉണ്ടാക്കാതിരിക്കട്ടെ. അദ്ദേഹം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകളെയും ഞങ്ങള്‍ പുറത്താക്കും,’ തേജസ്വി സൂര്യ പറഞ്ഞു .
അതേസമയം ഹൈദരാബാദില്‍ പഴയ ഹിന്ദു കോളനികളില്‍ നിന്ന് ഹിന്ദുക്കള്‍ പുറത്തുവരാന്‍ നിര്‍ബന്ധിതരാകുകയാണ് എന്നും ഇതിന് ഉത്തരവാദി ഒവൈസിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരബാദില്‍ പാകിസ്ഥാനികളെയും റോഹിംഗ്യകളെയും നീക്കം ചെയ്യുന്നതിനായി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞതിനെതിരെ ഒവൈസി രംഗത്തെത്തി. ‘നിങ്ങള്‍ ആരെയാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുക. ഇവിടെ താമസിക്കുന്നവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാണ്. ഇവിടെ എത്ര പാകിസ്‌ഥാനികളും റോഹിംഗ്യകളും താമസിക്കുന്നുവെന്ന് പറയാന്‍ ഞാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കുന്നു,’ ഒവൈസി വ്യക്‌തമാക്കി.
Read Also: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്