കൊൽക്കത്ത: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ. വിവിധ പാർട്ടികളിൽ നിന്നുള്ള 500 പേരോളം ബിജെപിയിൽ ചേർന്നുവെന്നും ഇതിൽ 480 പേരും സിപിഎം പ്രവർത്തകർ ആണെന്നുമാണ് റിപ്പോർട്ട്.
ടെലിഗ്രാഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ചടങ്ങിന്റെ ദൃശ്യങ്ങൾ സഹിതം ട്വീറ്റ് ചെയ്‌തു. 500 പേർക്കും ബിജെപിയിലേക്ക് സ്വാഗതമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം, സിപിഐ, ആർഎസ്‌പി, പിഡിഎസ്, ഐഎൻടിയുസി എന്നീ സംഘടനയിൽ നിന്നുള്ള പ്രവർത്തകരാണ് എത്തിയതെന്നും അദ്ദേഹം ട്വീറ്റിലൂടെ അവകാശപ്പെടുന്നു. കഴിഞ്ഞ ഒക്‌ടോബറിൽ കിഴക്കൻ മിഡ്‌നാപൂരിലെ രാംനഗറിൽ നിന്ന് സിപിഎം എംഎൽഎ സ്വദേശ് നായക് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ അനുയായികളും പാർട്ടി വിട്ടു ബിജെപിയിലെത്തി.
അതേ സമയം പ്രവർത്തകർ പാർട്ടി വിട്ടത് ഒരുതരത്തിലും ബാധിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി നിരഞ്‌ജൻ സിഹി പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആരും തന്നെ പാർട്ടി വിട്ടു പോയിട്ടില്ലെന്നും ഹാൽഡിയയിലെ ജനങ്ങൾ തങ്ങൾക്കൊപ്പം തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് വരാനിരിക്കെ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ ബാധിക്കും എന്നാണ് വിലയിരുത്തൽ.
Read Also: നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ സ്‌ഥിതി രൂക്ഷം, വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി