നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ സ്‌ഥിതി രൂക്ഷം, വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

By Team Member, Malabar News
Malabarnews_nivar
Representational image
Ajwa Travels

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയേയും ചുഴലിക്കാറ്റിനേയും തുടര്‍ന്ന് തമിനാട്ടിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകളും, ചില നിശ്‌ചിത ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

രാത്രി 8.35 നുള്ള ചെന്നൈ-ട്രിച്ചി ഇന്‍ഡിഗോ വിമാനം, രാത്രി 9.15 നുള്ള കൊച്ചി-ചെന്നൈ ഇന്‍ഡിഗോ വിമാനം, രാത്രി 11.25 നുള്ള ട്രിച്ചി-ചെന്നൈ ഇന്‍ഡിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ഒപ്പം തന്നെ കൊല്ലം-ചെന്നൈ എഗ്‌മോര്‍ അനന്തപുരി സ്‌പെഷ്യൽ, ചെന്നൈ-കൊല്ലം അനന്തപുരി സ്‌പെഷ്യൽ, ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം- ചെന്നൈ എഗ്‌മോര്‍, ചെന്നൈ- കൊല്ലം എഗ്‌മോര്‍ എന്നീ സ്‌പെഷ്യൽ ട്രെയിനുകളും റദ്ദാക്കി.

Read also : കോവിഡ് പ്രതിരോധം; സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ്

സംസ്‌ഥാനത്ത് സ്‌ഥിതി രൂക്ഷമായ സാഹചര്യത്തില്‍ നാവികസേനയും, കോസ്‌റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ രാമേശ്വരം, നാഗപട്ടണം എന്നീ തീരങ്ങളില്‍ നാവികസേനയുടെ ഏഴ് സംഘങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. നാളെ ഉച്ചയോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്‌ഥാകേന്ദ്രം വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ വടക്കന്‍ തമിഴ്നാട്ടില്‍ സ്‌ഥിതി രൂക്ഷമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഒന്‍പത് ജില്ലകളില്‍ സ്‌ഥിതി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത ഉണ്ടെന്നും, കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്‌തമാക്കി. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read also : കശ്‌മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് സുരേഷ് റെയ്‌ന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE