കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്‌ഥാനാർഥികള്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ബും, നോര്‍ത്ത് കൊല്‍ക്കത്ത തുടങ്ങിയ മേഖലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 84 ലക്ഷത്തോളം സമ്മതിദായകര്‍ 11,860 പോളിംഗ് ബൂത്തുകളിലാണ് വോട്ട് ചെയ്യുക.
സംയുക്‌ത മോര്‍ച്ചക്ക് ശക്‌തമായ വേരുകളുള്ള മുര്‍ഷിദാബാദ് മേഖലയിലെ 17 സീറ്റുകളില്‍ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. 641 കമ്പനി കേന്ദ്രസേനയെയാണ് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇവിടെ വിന്യസിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ചട്ടങ്ങള്‍ പാലിച്ച് കൊണ്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിര്‍ബും ജില്ലാ തൃണമുള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ രാവിലെ ഏഴ് മണി വരെ നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ തൃണമുല്‍ കോണ്‍ഗ്രസ് ശക്‌തമായ പ്രതിഷേധം ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പാർട്ടി രംഗത്ത് വന്നിരുന്നു.
Read Also: വാക്‌സിനോ ഓക്‌സിജനോ ഇല്ല, കോടികൾ മുടക്കി സെന്‍ട്രല്‍ വിസ്‌ത പദ്ധതി; വിമർശിച്ച് രാഹുല്‍ ഗാന്ധി