കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.
കാളിഘട്ടിലെ വസതിയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. ഇത്തവണ മമത ബാനര്‍ജി നന്ദിഗ്രാമില്‍ മാത്രമാകും മൽസരിക്കുക എന്നാണ് സൂചന. ശിവരാത്രി ദിനത്തില്‍ മമത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം.
ആരോപണവിധേയരെ ഒഴിവാക്കി പരമാവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് തൃണമൂലിന്റെ സ്‌ഥാനാര്‍ഥി പട്ടികയെന്ന് നേതൃത്വം അറിയിച്ചു. അബ്ബാസ് സിദ്ധിഖിയുടെ ഐഎസ്എഫ്, യുണൈറ്റഡ് ഫ്രണ്ടിന്റെ ഭാഗമായി മൽസരിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ച തടയാന്‍ മമത പ്രാദേശിക നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിപിഐഎമ്മിന്റെ ആദ്യ ഘട്ട സ്‌ഥാനാര്‍ഥി പട്ടികയും ഇന്ന് പ്രഖ്യാപിക്കും. ശനിയാഴ്‌ച ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ബംഗാളിലെ ആദ്യ രണ്ടു ഘട്ട സ്‌ഥാനാര്‍ഥികളുടെ പട്ടികക്ക് അന്തിമ രൂപം നല്‍കും.
Read Also: നികുതി ഘടനയിലെ അപാകതകൾ പരിഹരിക്കാൻ നടപടികളുമായി ജിഎസ്‌ടി കൗൺസിൽ