കോവിഡ് ചികിൽസ; മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ ഒഴിവാക്കി

By Trainee Reporter, Malabar News
Ajwa Travels

ജനീവ: കോവിഡ് രോഗ ബാധിതരുടെ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന സസ്‌പെൻഡ്‌ ചെയ്‌തു. റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് രോഗികളിൽ റെംഡെസിവിർ ഫലപ്രദമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മരുന്ന് സസ്‌പെൻഡ്‌ ചെയ്‌തത്‌. പ്രീക്വാളിഫിക്കേഷൻ പട്ടികയിൽ നിന്ന് മരുന്ന് സസ്‌പെൻഡ് ചെയ്‌തതായി ലോകാരോഗ്യ സംഘടന മാദ്ധ്യമ വക്‌താവ്‌ താരിഖ് ജാസ്റെവിക് അറിയിച്ചു. കോവിഡ് രോഗി എത്രത്തോളം ഗുരുതരമായ അവസ്‌ഥയിലാണെങ്കിലും റെംഡെസിവിർ ആന്റിവൈറൽ മരുനിന്റെ ഉപയോഗം യാതൊരുവിധ മാറ്റങ്ങളും കൊണ്ടുവരുന്നില്ല. റെംഡെസിവിർ ഫലപ്രദമാണെന്നതിന് യാതൊരു വിധ തെളിവുകളും ഇല്ലെന്നും സംഘടന വ്യക്‌തമാക്കി.

എബോള രോഗ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ അടിയന്തിര സാഹചര്യങ്ങളിൽ ഗുരുതര അവസ്‌ഥയിലുള്ള കോവിഡ് രോഗികളിൽ
ഉപയോഗിക്കാൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് മരണ നിരക്ക് കുറക്കുന്നതിനോ കോവിഡ് രോഗി ആശുപത്രിയിൽ ചെലവഴിക്കുന്ന സമയം കുറക്കുന്നതിനോ റെംഡെസിവിറിന് കഴിഞ്ഞിട്ടില്ലെന്ന് പഠനങ്ങൾ നേരത്തെ തെളിയിച്ചിരുന്നു. എന്നാൽ റെംഡെസിവിർ മരുന്ന് നിർമാതാക്കളായ ഗിലിയഡ് ഈ പഠനത്തെ തള്ളുകയായിരുന്നു ചെയ്‌തത്‌.

Read also: കോവിഡ്; മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ ഇളവുകൾ അനുവദിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE