ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്നവര്‍ക്കിടയില്‍ ‘ദേശവിരുദ്ധ’ ഘടകങ്ങളായ ചിലര്‍ നുഴഞ്ഞു കയറിയെന്ന തരത്തില്‍ നിരന്തരം പ്രസ്‌താവനകള്‍ നടത്തുന്ന കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
‘കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖലിസ്‌ഥാനികള്‍, പാകിസ്‌ഥാന്‍-ചൈന ചാരന്‍മാര്‍, മാവോയിസ്‌റ്റുകള്‍ എന്നിവയെ കൂടാതെ തുക്‌ടെ തുക്‌ടെ ഗാങ് എന്നുമാണ് കേന്ദ്ര മന്ത്രിമാര്‍ വിശേഷിപ്പിക്കുന്നത്. ഇവരെയെല്ലാം ഒഴിവാക്കിയാല്‍ പിന്നെ സമരം ചെയ്യുന്ന ആയിരക്കണക്കിന് ആളുകളില്‍ കര്‍ഷകര്‍ ഇല്ലെന്നല്ലേ. അങ്ങനെ സമരത്തില്‍ കര്‍ഷകരില്ലെങ്കില്‍ പിന്നെന്തിനാണ് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്’ -ചിദംബരം ചോദിച്ചു.
കര്‍ഷക പ്രക്ഷോഭം മാവോയിസ്‌റ്റുകള്‍ ഹൈജാക്ക് ചെയ്‌തതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അടുത്തിടെ പ്രസ്‌താവിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്‌ഥാനുമാണെന്ന് കേന്ദ്ര മന്ത്രി റാവു സാഹേബും പറഞ്ഞിരുന്നു. ഇതേത്തുടർന്നായിരുന്നു ചിദംബരത്തിന്റെ വിമർശനം
അതേസമയം കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്‌തമാകുന്ന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി.
Read also: കാമ്പസ് ഫ്രണ്ട് നേതാവിന്റെ അറസ്‌റ്റ്; റിമാൻഡ് റിപ്പോർട്ടിൽ സിദ്ദീഖ് കാപ്പനെതിരെ ഗുരുതര ആരോപണം