കാട്ടുപന്നി ശല്യം രൂക്ഷം; നശിപ്പിക്കുന്നത് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍

By Team Member, Malabar News
kannur
Representational image
Ajwa Travels

കണ്ണൂര്‍ : ജില്ലയില്‍ വേങ്ങാട് പഞ്ചായത്തിലെ ഊര്‍പ്പള്ളി, ചാമ്പാട് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കതിരണിഞ്ഞ നെല്‍വയലുകളില്‍ ഇറങ്ങുന്ന കാട്ടുപന്നികള്‍ വിളവുകള്‍ നശിപ്പിക്കുകയും, വരമ്പുകള്‍ കുത്തിമറിക്കുകയും ചെയ്യുന്നതോടെ ദുരിതത്തിലാകുന്നത് നിരവധി കര്‍ഷകരാണ്. പാടത്ത് നിന്നും കാട്ടുപന്നികളെ തുരത്താന്‍ പല മാർഗങ്ങൾ സ്വീകരിച്ചിട്ടും യാതൊരുവിധ പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

പാടത്ത് തുണിയും, റിബണും മറ്റും നാട്ടി പന്നികളെ തുരത്താന്‍ കര്‍ഷകര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പിറ്റേന്ന് പാടത്ത് എത്തുമ്പോൾ കാണുന്നത് കാട്ടുപന്നികള്‍ നശിപ്പിച്ച കൃഷിയിടവും വിളകളുമാണ്. നെല്ലിനൊപ്പം തന്നെ വരമ്പത്ത് കൃഷി ചെയ്യുന്ന പച്ചക്കറികളും നശിപ്പിക്കുന്നത് സാധാരണമാകുകയാണ്. ഇതോടെ കര്‍ഷകരുടെ നീണ്ട നാളത്തെ അധ്വാനവും, ലോണ്‍ എടുത്തും കടം വാങ്ങിയും ഉണ്ടാക്കിയ കൃഷിയും നശിക്കുകയാണ്. ശശീന്ദ്രന്‍ കോട്ടായി, പൊനത്തിലത്ത് യശോദ, മരുവോട്ടില്‍ നാരായണി, മരുവോട്ടില്‍ രമ, ചേലേരി സതീശന്‍, വാളോടത്ത് രതീശന്‍, കലങ്ങോട്ട് ശാരദ, കണ്ണിപൊയില്‍ അസീസ് എന്നിവരുടെ ഏക്കര്‍ കണക്കിന് കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്.

ഇത് കൂടാതെ തന്നെ നിരവധി ചെറു കര്‍ഷകരുടെ കൃഷിയിടങ്ങളും ഇതിനോടകം തന്നെ നശിപ്പിച്ചിട്ടുണ്ട്. പന്നിശല്യം ഇല്ലാതാക്കാനായി നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു വിധ പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ നഷ്‌ടങ്ങള്‍ സ്വയം സഹിക്കുകയാണ് ചെയ്യാറെന്നും അവര്‍ വ്യക്‌തമാക്കി. നിലവില്‍ രാത്രിയില്‍ പാടത്ത് പടക്കം പൊട്ടിച്ചും, കാവലിരുന്നും പന്നികളെ തുരത്താന്‍ ശ്രമം നടത്തുകയാണ് കര്‍ഷകര്‍. സ്‌ഥിരം ശല്യക്കാരായ കാട്ടുപന്നികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനുള്ള നടപടികള്‍ വളരെയധികം സങ്കീര്‍ണ്ണമാണെന്നും കര്‍ഷകര്‍ വ്യക്‌തമാക്കുന്നുണ്ട്.

Read also : മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE