കാട്ടുപന്നി ശല്യം; മലപ്പുറത്ത് 13 വില്ലേജുകൾ ഹോട്‌സ്‌പോട്ട്

By Trainee Reporter, Malabar News
wild boar attack
Representational Image
Ajwa Travels

മലപ്പുറം: സംസ്‌ഥാന സർക്കാർ തയ്യാറാക്കിയ ഹോട്‌സ്‌പോട്ട് പട്ടികയിൽ മലപ്പുറം ജില്ലയിലെ 13 വില്ലേജുകളും. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിലാണ് മലപ്പുറം ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെടുന്നത്. കാട്ടുപന്നികൾ കൂടുതൽ നാശനഷ്‌ടം ഉണ്ടാക്കുന്ന വില്ലേജുകളാണ് ഹോട്‌സ്‌പോട്ട് പട്ടികയിൽ വരിക.

നിലമ്പൂർ താലൂക്കിലെ മൂത്തേടം, വഴിക്കടവ്, തിരുവാലി, വണ്ടൂർ, അമരമ്പലം, കരുവാരക്കുണ്ട്, കാളികാവ്, എടക്കര, ഏറനാട് താലൂക്കിലെ കാരക്കുന്ന്, വെറ്റിലപ്പാറ, മഞ്ചേരി, എടവണ്ണ, പെരിന്തൽമണ്ണ താലൂക്കിലെ എടപ്പറ്റ എന്നീ വില്ലേജുകളാണ് പട്ടികയിൽ ഉള്ളത്. കാർഷിക വിളകൾ നശിപ്പിക്കുകയും മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് കർഷകർക്ക് അനുവാദം നൽകുന്നതാണ് ക്ഷുദ്രജീവി പ്രഖ്യാപനം.

ഇതിനായി വന്യമൃഗ സംരക്ഷണ നിയമത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം. സംസ്‌ഥാന സർക്കാർ നൽകിയ വില്ലേജുകളുടെ പട്ടിക കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ ഈ വില്ലേജുകളിൽ കർഷകർക്ക് കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം ലഭിക്കുകയുള്ളൂ. നിലവിൽ കൃഷി നശിപ്പിക്കുന്ന പന്നികളെ വനംവകുപ്പിന്റെ അനുവാദത്തോടെ വെടിവെച്ചു കൊല്ലാൻ അനുമതി ഉണ്ട്.

Most Read: ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുമായി തെളിവെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE