ഇരിട്ടി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയെങ്കിലും പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു. കാക്കയങ്ങാട് പാലപ്പുഴ, പെരുമ്പുന്ന ജനവാസകേന്ദ്രങ്ങളിൽ കാട്ടാനശല്യം വർധിച്ചു വരികയാണ്.
ഞായറാഴ്‌ച രാത്രി പുലിമുണ്ട മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ ശ്രീധരന്റെ നൂറോളം വാഴകളും, തെങ്ങ്, കപ്പ തുടങ്ങിയവയും നശിപ്പിച്ചു. പാലപ്പുഴ ചേന്തോടിലെ പികെ പ്രഭാകരൻ, കരളത്ത് കല്യാണിയമ്മ, വിവി കുഞ്ഞിരാമൻ, സുജാത, എംസി ബിജിനു എന്നിവരുടെ കൃഷിയിടത്തിലും നാശംവരുത്തി. ആഴ്‌ചയിൽ മൂന്നും നാലും തവണയാണ് ആനക്കൂട്ടം എത്തുന്നത്. ഒരു മാസത്തിനിടയിൽ നിരവധിപേരുടെ വിളകൾക്ക് നാശം നേരിട്ടു.
Also Read: ‘ഗോ പട്ടേല്‍ ഗോ’ പ്രതിഷേധം ശക്‌തം: പരിഷ്‌കാര നടപടികള്‍ ദുരുപയോഗം ചെയ്യില്ല; പട്ടേൽ