പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാന ശല്യം; കൃഷി നശിപ്പിച്ചു

By News Desk, Malabar News
wild elephant
Representational image
Ajwa Travels

ഇരിട്ടി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയെങ്കിലും പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു. കാക്കയങ്ങാട് പാലപ്പുഴ, പെരുമ്പുന്ന ജനവാസകേന്ദ്രങ്ങളിൽ കാട്ടാനശല്യം വർധിച്ചു വരികയാണ്.

ഞായറാഴ്‌ച രാത്രി പുലിമുണ്ട മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ ശ്രീധരന്റെ നൂറോളം വാഴകളും, തെങ്ങ്, കപ്പ തുടങ്ങിയവയും നശിപ്പിച്ചു. പാലപ്പുഴ ചേന്തോടിലെ പികെ പ്രഭാകരൻ, കരളത്ത് കല്യാണിയമ്മ, വിവി കുഞ്ഞിരാമൻ, സുജാത, എംസി ബിജിനു എന്നിവരുടെ കൃഷിയിടത്തിലും നാശംവരുത്തി. ആഴ്‌ചയിൽ മൂന്നും നാലും തവണയാണ് ആനക്കൂട്ടം എത്തുന്നത്. ഒരു മാസത്തിനിടയിൽ നിരവധിപേരുടെ വിളകൾക്ക് നാശം നേരിട്ടു.

Also Read: ‘ഗോ പട്ടേല്‍ ഗോ’ പ്രതിഷേധം ശക്‌തം: പരിഷ്‌കാര നടപടികള്‍ ദുരുപയോഗം ചെയ്യില്ല; പട്ടേൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE