ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനശല്യം; വാഹനങ്ങളും തകർത്തു

By Team Member, Malabar News
Wild Elephant In Palakkad
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കനത്ത നാശനഷ്‌ടമുണ്ടാക്കി മടങ്ങി. പ്രദേശത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ ആനകൾ തകർത്തു. കൂടാതെ കൃഷിയിടങ്ങളിൽ കയറി വിളകളും നശിപ്പിച്ചതായി നാട്ടുകാർ വ്യക്‌തമാക്കി.

ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. ഇവിടെ പാർക്ക് ചെയ്‌തിരുന്ന ബൈക്കുകൾ മറിച്ചിടുകയും, കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്‌തിട്ടുണ്ട്‌. ആനകൾ പ്രദേശത്തിറങ്ങിയ വിവരം അറിഞ്ഞതോടെ സംഭവ സ്‌ഥലത്തെത്തിയ വനംവകുപ്പ് അധികൃതരും, നാട്ടുകാരും ചേർന്ന് ആനകളെ തിരികെ കാട്ടിലേക്ക് തുരത്തി.

ജില്ലയിലെ കൊട്ടേക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും ഇവയുടെ ആക്രമണം പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ 2 മാസക്കാലമായി ആനകളുടെ ശല്യം താരതമ്യേന കുറവായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇവ പ്രദേശത്തിറങ്ങി വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

Read also: അതിർത്തി കടന്ന് മായം കലർന്ന പാൽ; ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE