മലപ്പുറം: എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ പരാതി നൽകിയതിന്റെ പേരിൽ മുസ്‌ലിം ലീഗിന്റെ ‘അച്ചടക്ക നടപടി’ക്ക് വിധേയരായ ‘ഹരിത’ ഭാരവാഹികളുമായി ചർച്ച തുടരുമെന്ന സൂചന നൽകി എംകെ മുനീർ എംഎൽഎ. ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും ഹരിത പ്രവർത്തകരുമായി ആശയവിനിമയം തടഞ്ഞിട്ടില്ലെന്ന് മുനീര്‍ പറഞ്ഞു.
പാർടി ഒരിക്കലും ഹരിത നേതാക്കളെ പുറത്താക്കിയിട്ടില്ല. മറിച്ച് ഭാരവാഹിത്വത്തില്‍ നിന്നും മാത്രമെ പുറത്താക്കിയിട്ടുള്ളൂവെന്നും മുനീര്‍ വിശദീകരിച്ചു. ഹരിത നേതാക്കളെ പ്രശംസിച്ച് കൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. ‘നമ്മുടെ മുഴുവന്‍ കുട്ടികളും ബ്രില്ല്യന്റാണ്. ഇനിയും ഉണ്ട് ബ്രില്ല്യന്റായ കുട്ടികള്‍’ എന്നായിരുന്നു മുനീറിന്റെ വാക്കുകള്‍.
കഴിഞ്ഞ ദിവസം പികെ കുഞ്ഞാലിക്കുട്ടിയും സമാന പ്രസ്‌താവന നടത്തിയിരുന്നു. ഹരിത വിഷയം പാർടി വീണ്ടും ചര്‍ച്ച ചെയ്യുമെന്നാണ് മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. ലീഗിലെ പ്രധാന നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്‌തു വരികയാണ്. ഇതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ പ്രഗല്‍ഭരാണ്. സമൂഹ മാദ്ധ്യമങ്ങളടക്കം വാര്‍ത്തകളെ വക്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Most Read: ‘നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം’; വിഡി സതീശന്‍