തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ചിന്തിക്കേണ്ടതില്ല. മതപരമായ കാര്യങ്ങള്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അന്തരീക്ഷം സൗഹാര്‍ദപരമാണ്. ഒരു സ്‌ഥലത്ത് എല്ലാ മതവിഭാഗങ്ങളും ഉണ്ടാകും. ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയിക്കഴിഞ്ഞാല്‍ തിരിച്ചു കൊണ്ടുവരിക ബുദ്ധിമുട്ടാകും. സംഘര്‍ഷമുണ്ടാക്കാന്‍ ആണ് കുറേ ആളുകള്‍ ശ്രമിക്കുന്നത്. അവരുടെ കെണിയില്‍ അകപ്പെടരുതെന്നാണ് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മോശമായി ഒന്നും പറഞ്ഞിട്ടില്ല. ബിഷപ്പ് പറഞ്ഞതല്ല പ്രശ്‌നം. ബിഷപ്പ് പറഞ്ഞത് വീണുകിട്ടിയതുപോലെ ആഘോഷമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇരു സമുദായങ്ങളുടെ പേരുകള്‍ വെച്ച് ഒരേ ആള്‍ തന്നെ രണ്ട് ഐഡിയ ഓപ്പറേറ്റ് ചെയ്യുകയാണ്. ഇത് ചിലരുടെ അജണ്ടയാണെന്ന് മനസിലാക്കണമെന്നും വിഡി സതീശന്‍ വ്യക്‌തമാക്കി.
Also Read: വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ്; വിഎൻ വാസവന് എതിരെ സമസ്‌ത