തിരുവനന്തപുരം: പിസി ജോര്‍ജിന് പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കാം അല്ലാതെ പാര്‍ട്ടിയിലോ മുന്നണിയിലോ ജോര്‍ജിനെ എടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് എംഎല്‍എ. പാലാ അടക്കമുള്ള അവകാശവാദങ്ങളൊന്നും ജോര്‍ജിന് വേണ്ടെന്നും ജോസഫ് വ്യക്‌തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതികൂല ഫലത്തിന് കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചതാണ്. ഉമ്മന്‍ചാണ്ടി പാര്‍ട്ടിയില്‍ കുറേകൂടി സജീവമായി ഇടപെടണം; പിജെ ജോസഫ് പറഞ്ഞു.
ഇത്തവണ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. കഴിഞ്ഞ തവണ മല്‍സരിച്ച 15 സീറ്റും ജനതാദളിന് നല്‍കിയ ഏഴു സീറ്റുകളില്‍ ഒരെണ്ണവും ഉള്‍പ്പെടെ 16 സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെടും. പാര്‍ട്ടി സ്‌റ്റിയറിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന മകന്‍ അപ്പു ജോസഫ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും കുറച്ച് കാലംകൂടി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ എന്നും ജോസഫ് വ്യക്‌തമാക്കി.
Read also: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; റിപ്പോർട്ട്