ന്യൂഡെൽഹി: അഫ്ഗാൻ ഭീകരരുടെ താവളമാക്കാൻ ശ്രമിക്കരുതെന്ന് ബ്രിക്‌സ് ഉച്ചകോടി. ഭീകരർക്കെതിരെ ഒറ്റക്കെട്ടാകുമെന്ന ഡെൽഹി പ്രഖ്യാപനം ഉച്ചകോടി വീണ്ടും ആവർത്തിച്ചു. ഭീകരർക്ക് സുരക്ഷിത താവളം നൽകരുത്, മറ്റു രാജ്യങ്ങൾക്കെതിരെ യുദ്ധം നടത്താൻ ഭീകര സംഘടനകൾക്ക് അഫ്‌ഗാൻ സഹായം നൽകരുത് തുടങ്ങിയ താക്കീതുകളും ബ്രിക്‌സ് ഉച്ചകോടി മുന്നോട്ട് വച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ തുടങ്ങിയ ബ്രിക്‌സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുചിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റാമഫോസ, ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൺസണാരോ എന്നിവർ പങ്കെടുത്തു. ഇതിനിടെ താലിബാൻ പ്രഖ്യാപിച്ച സർക്കാർ നിയമവിരുദ്ധമെന്ന പ്രസ്‌താവന ഡെൽഹിയിലെ അഫ്ഗാൻ എംബസി പുറത്തിറക്കി.
Read also: പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം; റാലിക്ക് നേരെ ആക്രമണം