മുംബൈ: വ്യാപാര ആഴ്‌ചയുടെ തുടക്കം തന്നെ തിരിച്ചടിയോടെ ആരംഭിച്ച് വിപണി. വർധിച്ചുവരുന്ന ഒമൈക്രോൺ കേസുകൾക്കിടയിൽ ആഗോള വീണ്ടെടുക്കലിന് ഭീഷണിയായി ബെഞ്ച്മാർക്ക് സൂചികകൾ തകർന്നതോടെയാണ് ഇടിവ് ഉണ്ടായത്.
വ്യാപാരം ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് വിപണി സമ്പത്തിൽ നിന്ന് 10 ലക്ഷം കോടി രൂപ നഷ്‌ടമായി. പ്രതീക്ഷിച്ചതിലും കനത്ത തിരിച്ചടി നേരിട്ടതോടെ വിപണിയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
ബിഎസ്ഇ ലിസ്‌റ്റഡ് സ്‌ഥാപനങ്ങളുടെ ആകെ വിപണി മൂലധനം 10.47 ലക്ഷം കോടി രൂപയോളം കുറഞ്ഞ് 253.56 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സെഷനിൽ വിപണി മൂലധനം 264.03 ലക്ഷം കോടി രൂപയായിരുന്നു.
ഇവിടെ നിന്നാണ് വലിയ തകർച്ച ഉണ്ടായിരിക്കുന്നത്. സെൻസെക്‌സ് 1098 പോയിന്റ് താഴ്ന്ന് 55,912ലും, നിഫ്റ്റി 324 പോയിന്റ് താഴ്ന്ന് 16,661ലും എത്തിയിരുന്നു. സെൻസെക്‌സിലെ ഒട്ടുമിക്ക എല്ലാ ഓഹരികളും നിലവിൽ നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്.
Read Also: ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ