ജന്‍മനാ ഗര്‍ഭപാത്രമില്ലാത്തത് അംഗപരിമിതിയാക്കണം; മനുഷ്യാവകാശ കമ്മീഷന്‍

By Trainee Reporter, Malabar News
Malabar News_women without uterus
Representational image
Ajwa Travels

പാലക്കാട്: ജന്‍മനാ ഗര്‍ഭപാത്രമില്ലാത്ത അവസ്‌ഥയെ അംഗപരിമിതിയായി പരിഗണിക്കണമെന്ന സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനം എത്രയും വേഗം നേടിയെടുക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആനുകൂല്യം നേടിയെടുക്കാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നത് തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു. മണ്ണാര്‍ക്കാട് സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.

ഇത് സംബന്ധിച്ച് 2017 നവംബര്‍ 18ന് സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും, അംഗപരിമിതരുടെ അവകാശനിയമം 2016 പ്രകാരം ഗര്‍ഭമില്ലാത്ത അവസ്‌ഥയെ വൈകല്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജന്‍മനാ ഗര്‍ഭമില്ലാത്ത അവസ്‌ഥയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്ര വിജ്‌ഞാപനം വന്നാല്‍ മാത്രമേ ആനുകൂല്യം ലഭ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്‌ചക്കകം കമ്മീഷനെ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read also: കര്‍ഷകര്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്; കാനം രാജേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE