ലോകത്ത് 18.68 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ

By Staff Reporter, Malabar News
world- covid cases
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി 68 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം 17 കോടി കടന്നു. മരണസംഖ്യ 40,34,722 ആയി ഉയര്‍ന്നതായി വേൾഡോ മീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമതുള്ള അമേരിക്കയിൽ 3.47 കോടി പേര്‍ക്കാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. 2.92 കോടി ആളുകളാണ് യുഎസിൽ ഇതുവരെ രോഗമുക്‌തി നേടിയത്. അതേസമയം 6.22 ലക്ഷം പേര്‍ക്ക് കോവിഡ് മൂലം രാജ്യത്ത് ജീവൻ നഷ്‌ടമായി.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗബാധിതരുള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം 43,393 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി കടന്നു. 4,05,939 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തത്‌. വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് 37 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്‌.

അതേസമയം ബ്രസീൽ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ബ്രസീലിൽ 19,020,499 പേർക്കാണ് ഇതുവരെ രോഗബാധ സ്‌ഥിരീകരിച്ചത്‌. 531,777 പേർ മരണപ്പെട്ടു. ഫ്രാൻ‌സിൽ 5,803,687 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്‌തത്‌. രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത് 111,302 പേരാണ്. റഷ്യയിലാകട്ടെ ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌ 5,733,218 ആളുകൾക്കാണ്. 141,503 പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്‌.

Most Read: കേന്ദ്ര മന്ത്രിമാരിൽ 42 ശതമാനം പേർക്ക് എതിരെയും ക്രിമിനൽ കേസുകൾ; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE