ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 19 കോടി 11 ലക്ഷം കടന്നു.
17 കോടി 41 ലക്ഷം പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. അതേസമയം കോവിഡ് ബാധിച്ച് ലോകത്താകമാനം മരണമടഞ്ഞവരുടെ എണ്ണം 41 ലക്ഷം പിന്നിട്ടു.
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട അമേരിക്കയിൽ തന്നെയാണ് ഏറ്റവുമധികം കോവിഡ് മരണവും സ്‌ഥിരീകരിച്ചത്. യുഎസില്‍ 6.24 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടത്. 3.49 കോടി പേര്‍ക്ക് വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്.
മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് ഇതുവരെ മരണമടഞ്ഞത്. 19,376,574 കോവിഡ് കേസുകളാണ് ബ്രസീലിൽ ഇതുവരെ റിപ്പോർട് ചെയ്‌തത്. 18,023,512 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.14 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം അഞ്ഞൂറിലധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്. നിലവില്‍ 4.22 ലക്ഷം പേർ ചികിൽസയിൽ കഴിയുന്ന രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.31 ശതമാനമാണ്.
അതേസമയം ഇംഗ്ളണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. നൈറ്റ് ക്ളബ്ബുകൾ അടക്കം ഇനിമുതൽ തുറന്നു പ്രവർത്തിക്കും. 54 ലക്ഷം പേര്‍ക്കാണ് യുകെയില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 43 ലക്ഷം പേര്‍ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് കവർന്നത് 1.28 ലക്ഷം ജീവനുകളാണ്.
Most Read: ഏറ്റുമുട്ടല്‍; അഫ്‌ഗാനില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്