ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും അദ്ദേഹം പ്രതികരിച്ചു.
അഴിമതിക്കാരനായ യെദിയൂരപ്പക്ക് പകരം അഴിതിക്കാരനായ മറ്റൊരാള്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് വരും. കാരണം ബിജെപി ഒരു അഴിമതി പാര്‍ടിയാണ്. യെദിയൂരപ്പ രാജിവെക്കുന്നതോ പുറത്ത് പോകുന്നതോ അല്ല പ്രശ്‌നം. ബിജെപി അധികാരത്തില്‍ നിന്ന് പോകാതെ കര്‍ണാടകയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല; പ്രതിപക്ഷനേതാവ് കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.
ആര് മുഖ്യമന്ത്രിയായി വന്നാലും സംസ്‌ഥാനത്ത് നടക്കുന്ന അഴിമതിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. യെദിയൂരപ്പയുടെ രാജിയെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന ലിംഗായത്ത് സമുദായത്തിന്റെ പ്രതിഷേധം നല്ലതല്ലെന്നും ജാതി, മത സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ വികാരാധീനനായാണ് ബിഎസ് യെദിയൂരപ്പ തന്റെ രാജി പ്രഖ്യാപിച്ചത്. തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് യെദിയൂരപ്പ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. കർണാടക നേതൃസ്‌ഥാനത്ത് നിന്നും യെദിയൂരപ്പയെ മാറ്റാൻ കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം സ്വയം രാജിവെച്ച് ഒഴിഞ്ഞത്.
2019 ജൂലൈയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി, അധികാരമേറ്റ യെദിയൂരപ്പക്ക് ഇത്തവണയും കാലാവധി തികക്കാൻ കഴിഞ്ഞില്ല. ഇത്തവണ രണ്ട് വര്‍ഷമാണ് യെദിയൂരപ്പ മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് രാജിവെക്കുന്നത്.
Most Read: പെഗാസസ് വിവാദം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മമതാ ബാനർജി