കൊല്‍ക്കത്ത: പെഗാസസില്‍ ഫോൺ ചോർത്തലിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. അനധികൃത ഹാക്കിംഗ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക.
പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് സംസ്‌ഥാനം അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്‌തമാക്കി. രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ അന്വേഷണം നടത്താൻ ഒരു സംസ്‌ഥാനം മുന്നിട്ടിറങ്ങുന്നത്.
അതേസമയം പെഗാസസ് വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുകയാണ്. മുതിർന്ന ഇഡി ഉദ്യോഗസ്‌ഥനായ രാജേശ്വർ സിംഗ്, മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനും അരവിന്ദ് കെജ്‍രിവാളിന്റെ പിഎയുമായ വികെ ജെയ്ൻ, നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്‌ഥൻ, പിഎംഒയിലെ ഉദ്യോഗസ്‌ഥൻ എന്നിവരുടെ ഫോണുകൾ നിരീക്ഷണത്തില്‍ ആയിരുന്നു എന്ന റിപ്പോർട്ടാണ് ദി വയർ ഏറ്റവുമൊടുവിൽ പുറത്തുവിട്ടത്.
Read also: യെദിയൂരപ്പയുടെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദം; കെസി വേണുഗോപാൽ