കാസർഗോഡ്: യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവും കോൺഗ്രസ് നേതാവുമായ ജോസ് പനത്തട്ടേൽ അറസ്‌റ്റിൽ. ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കുറ്റിക്കോൽ പഞ്ചായത്തംഗവും ആണ് ജോസ്. ഇയാളുടെ മാതാവ് മേരിക്കെതിരെ ഗാർഹിക പീഡനത്തിനും കേസെടുത്തു.
ജില്ലയിലെ കരിവേടകത്ത് ഒക്‌ടോബർ 20നാണ് സംഭവം. കരിവേടകം സ്വദേശി ജിനോ ജോസിനെ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്‌ഥയിലായ നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. എലിവിഷം കഴിച്ചതാണ് എന്നായിരുന്നു ഭർത്താവ് ജോസ് പോലീസിനോട് പറഞ്ഞത്. ചികിൽസയിൽ ഇരിക്കെ 25ന് ജിനോ ജോസ് മരിച്ചു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉത്തരവാദി ജോസാണെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
നാല് മക്കളാണ് ജിനോ-ജോസ് ദമ്പതികൾക്ക് ഉള്ളത്. ഇവർ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
Malabar News: മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു