എറണാകുളം : ബിരിയാണി കച്ചവടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സജ്നക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. തൃപ്പൂണിത്തുറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജ്നക്കായി സംഘടിപ്പിച്ച ബിരിയാണി ഫെസ്‌റ്റില്‍ രണ്ടായിരത്തില്‍ അധികം ബിരിയാണികളാണ് വിറ്റ് പോയത്. വഴിയോരത്തു ബിരിയാണി കച്ചവടം നടത്തിയ സജ്നയെ കച്ചവടം തടസപ്പെടുത്തി ചിലര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നിരവധി ആളുകള്‍ സജ്‌നക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
സജ്‌നയും സുഹൃത്തുക്കളും ചേര്‍ന്ന് കാക്കനാട് ഉള്ള അടുക്കളയില്‍ വച്ചാണ് രണ്ടായിരത്തില്‍ അധികം പേര്‍ക്കുള്ള ബിരിയാണി തയ്യാറാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ബിരിയാണി ഫെസ്‌റ്റ് ഉല്‍ഘാടനം ചെയ്‌തത് വി ഡി സതീശന്‍ എംഎല്‍എയാണ്.
വഴിയോരത്തു ബിരിയാണി കച്ചവടം ചെയ്‌തിരുന്ന സജ്ന 200 ബിരിയാണികളാണ് ദിവസവും വിറ്റിരുന്നത്. എന്നാല്‍ സജ്നക്കെതിരെ ചില ആളുകള്‍ പ്രവര്‍ത്തിച്ചതോടെ കച്ചവടം മുടങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹത്തിന്റെ എല്ലാ ഭാഗത്തു നിന്നും സജ്നക്ക് പിന്തുണ കൂടി വരികയാണ്. ഇപ്പോള്‍ ദിവസവും 500 ഓളം ബിരിയാണി വില്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഒപ്പം തന്നെ വഴിയോരക്കച്ചവടത്തില്‍ നിന്നും ഹോട്ടല്‍ തുടങ്ങാന്‍ ഉള്ള തയ്യാറെടുപ്പുകളും സജ്ന നടത്തുന്നുണ്ട്. സിനിമ താരം ജയസൂര്യ ഉള്‍പ്പടെ ഉള്ളവര്‍ സജ്നക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
Read also : എം സി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്‌ഥാനത്ത് നിന്ന് നീക്കി