കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വർണ്ണം കഴിഞ്ഞ ദിവസം എയർ കസ്‌റ്റംസ് ഇന്റലിജൻസ്, കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗങ്ങൾ ചേർന്ന് പിടികൂടി പിടികൂടി. 5 യാത്രക്കാരിൽ നിന്നാണ് ഇത്രയധികം രൂപയുടെ സ്വർണ്ണം അധികൃതർ പിടികൂടിയത്. ഇതിൽ 3 യാത്രക്കാരിൽ നിന്ന് 81 ലക്ഷം രൂപയുടെ സ്വർണം എയർ കസ്‌റ്റംസും 2 യാത്രക്കാരിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണം പ്രിവന്റീവ് കസ്‌റ്റംസും കണ്ടെടുത്തു.
കാസർഗോഡ് സ്വദേശി ദുബായിൽ നിന്നും കടത്താൻ ശ്രമിച്ച 482 ഗ്രാം സ്വർണമിശ്രിതം, മലപ്പുറം സ്വദേശി റിയാദിൽ നിന്നും കടത്തിയ 633 ഗ്രാം സ്വർണ്ണം, വടകര സ്വദേശി ഷാർജയിൽ നിന്നും കടത്താൻ ശ്രമിച്ച 1.092 കിലോഗ്രാം സ്വർണ്ണം എന്നിവയാണ് എയർ കസ്‌റ്റംസ് അധികൃതർ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. അസിസ്‌റ്റന്റ് കമ്മീഷണർ എകെ സുരേന്ദ്രനാഥൻ, സൂപ്രണ്ടുമരായ കെപി മനോജ്, രജ്‌ഞി വില്യം, പ്രണെയ് കുമാർ, നരസിംഹ വെളുരി, സിപി സബീഷ്, ഇൻസ്‌പെക്‌ടർമാരായ സുമിത് നെഹ്റ, ടിഎസ് അഭിലാഷ്, കെ രാജീവ്, കെകെ പ്രിയ, ടി മിനിമോൾ, വിസി മിനിമോൾ, ഹെഡ് ഹവിൽദാർ സി ചന്ദ്രൻ എന്നിവരാണ് സ്വർണ്ണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
കൂടാതെ ഷാർജയിൽ നിന്നും കാസർഗോഡ് സ്വദേശി കടത്തിയ 1.065 കിലോഗ്രാം സ്വർണ്ണവും, മലപ്പുറം സ്വദേശി കടത്തിയ 427 ഗ്രാം സ്വർണ്ണവുമാണ് പ്രിവന്റീവ് കസ്‌റ്റംസ് അധികൃതർ പിടികൂടിയത്. കസ്‌റ്റംസ് അസിസ്‌റ്റൻഡ് കമ്മീഷണർ കെവി രാജന്റെ നിർദേശപ്രകാരം കെകെ പ്രവീൺകുമാർ, കെ പ്രേംജിത്, സന്തോഷ് ജോൺ, ഇൻസ്‌പെക്‌ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, സി ജയദീപ്, ഹെഡ് ഹവിൽദാർമാരായ എം സന്തോഷ് കുമാർ, ഇവി മോഹനൻ എന്നിവരാണ് സ്വർണ്ണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also : സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി; കസ്‌റ്റംസ് കമ്മീഷണര്‍ ഇന്ന് വിശദീകരണം നൽകും