ന്യൂഡെൽഹി: ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 1.68 ലക്ഷമായി (1,68,784) കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 1.57 ശതമാനം മാത്രമാണ് സജീവ കേസുകൾ.
31 സംസ്‌ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ 5,000ൽ താഴെ മാത്രമാണ് സജീവ കേസുകളുടെ എണ്ണം. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നാല് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടപ്പോൾ ദാമൻ ദിയു, ദാദ്ര നാഗർ ഹവേലി എന്നിവടങ്ങളിൽ ആറ് കേസുകൾ വീതമാണ് ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,052 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 13,965 രോഗമുക്‌തി നേടുകയും ചെയ്‌തു. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.99 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 1,04,23,125 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം രാജ്യത്തെ ആകെ സജീവ കോവിഡ് കേസുകളിൽ ഏറിയ പങ്കും കേരളത്തിലും മഹാരാഷ്‌ട്രയിലും ആണ്.
ഒരു ദിവസത്തിനിടെ 1,535 പേർ മഹാരാഷ്‌ട്രയിൽ രോഗമുക്‌തി നേടിയിട്ടുണ്ട്. 2,630 പുതിയ കേസുകൾ ഇവിടെ റിപ്പോർട് ചെയ്‍തപ്പോൾ തമിഴ്‌നാട്ടിലിത് 505 ആണ്.
അതേസമയം ജനുവരി 31 വരെ രാജ്യത്ത് 37.44 ലക്ഷം (37,44,334) പേർ വാക്‌സിൻ സ്വീകരിച്ചതായി കണക്കുകൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,275 സെഷനുകളിലായി 2,44,307 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ ലഭിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Read Also: ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; വീക്ഷണത്തോട് കെപിസിസി വിശദീകരണം തേടി