പാലക്കാട്: ജില്ലയിൽ 10 ലക്ഷം പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെപി റീത്ത അറിയിച്ചു. ഇന്നലെ വരെ ജില്ലയിൽ 10,08,657 പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. 7,30,523 പേർ ആദ്യ ഡോസും, 2,78,134 പേർ ഒന്നും, രണ്ടും ഡോസും സ്വീകരിച്ചു. ജനുവരി 16 നാണ് ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. പ്രതിസന്ധികൾക്കിടെയും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രയത്‌നിച്ചത് കൊണ്ടാണ് വാക്‌സിനേഷൻ 10 ലക്ഷം പേരിൽ എത്തിക്കാൻ കഴിഞ്ഞതെന്നും മെഡിക്കൽ വിഭാഗം അറിയിച്ചു.
ജില്ലക്ക് ഇനി 31,21,797 ഡോസ് വാക്‌സിൻ കൂടി വേണം. എന്നാൽ മാത്രമേ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. 18 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷനും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ 22,04,294 പേർക്കാണ് വാക്‌സിൻ ലഭ്യമാക്കേണ്ടത്. ജില്ലയിൽ ഡെൽറ്റ വകഭേദവും സ്‌ഥിരീകരിച്ചതിന്റെ അടിസ്‌ഥാനത്തിൽ പ്രതിരോധ നടപടികൾ ശക്‌തിപെടുത്താനും ആരോഗ്യ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ ഏഴ് ഇടങ്ങളിൽ ഇന്ന് സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. ആലത്തൂർ പുതിയ ബസ് സ്‌റ്റാൻഡ്, കൊല്ലങ്കോട് രാജാസ് ഹയർസെക്കണ്ടറി സ്‌കൂൾ, മുതലമട സ്‌കൂൾ, തച്ചമ്പാറ എടയ്‌ക്കൽ അറഫാ ഓഡിറ്റോറിയം, കൊടുവായൂർ, ഗവ. ഹൈസ്‌കൂൾ, ഷൊർണുർ കുളപ്പുള്ളി ടെക്‌നികൾ ഹൈസ്‌കൂൾ, മലമ്പുഴ പിഎച്ച്‌സി എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക.
Read Also: അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി