തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സമിതിയില്‍ 10 അംഗങ്ങളായിരിക്കും ഉണ്ടാകുക.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, പുതിയ തന്ത്രങ്ങള്‍ രൂപീകരിക്കാനും വേണ്ടിയാണ് ഇപ്പോള്‍ പത്തംഗ സമിതിക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, വിഎം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, ശശി തരൂര്‍ എന്നിവരാണുള്ളത്.
കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, തന്ത്രങ്ങള്‍ രൂപീകരിക്കാനുമായി സമിതി തുടര്‍ച്ചയായി യോഗം ചേരണമെന്ന് എഐസിസിയുടെ ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് മുഖ്യ അജണ്ടയെന്നും, അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ തീരുമാനമായെന്ന് നേതാക്കള്‍ അറിയിച്ചു.
Read also : ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷ; സിലബസിൽ മാറ്റമുണ്ടാവില്ല