കീവ്: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ മകരേവ് പട്ടണത്തിൽ നിന്നും 132 പൗരൻമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. കൂടുതൽ മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയതാണെന്നും, എന്നാൽ ചിലത് തെരുവുകളിൽ നിന്നാണ് ലഭിച്ചതെന്നും മകരേവ് മേയർ വാദിം ടോക്കർ വ്യക്‌തമാക്കി.
യുക്രൈൻ തലസ്‌ഥാനമായ കീവിന് പടിഞ്ഞാറ് 50 കിലോമീറ്റർ അകലെയാണ് മകരേവ് സ്‌ഥിതി ചെയ്യുന്നത്. റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇവിടെ 40 ശതമാനത്തോളം കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നും പല കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾക്ക് കഴിയാത്തതാണെന്നും ടോക്കർ വ്യക്‌തമാക്കി.
റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിന് മുൻപ് ഇവിടെ 15,000 ത്തോളം ആളുകളാണ് താമസമുണ്ടായിരുന്നത്. കൂടാതെ എല്ലാ അടിസ്‌ഥാന സൗകര്യങ്ങളും അധിനിവേശക്കാർ ബോംബെറിഞ്ഞു തകർത്തതായും, വീടുകളും അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും, ആശുപത്രികളും, കിന്റർഗാർട്ടനുകളും ഉൾപ്പടെ പൂർണമായും നശിപ്പിച്ചതായും മേയർ കൂട്ടിച്ചേർത്തു.
Read also: വിൽ സ്‌മിത്തിനെ പത്ത് വർഷത്തേക്ക് വിലക്കി ഓസ്‌കർ അക്കാദമി