ഗുവാഹത്തി: സമൂഹ മാദ്ധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്‌റ്റുകളിട്ട 14 പേരെ അറസ്‌റ്റ് ചെയ്‌തു. അസം പോലീസിന്റേതാണ് നടപടി. സോഷ്യൽ മീഡിയകളിൽ പോസ്‌റ്റുകൾ ലൈക്ക്, ഷെയർ ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അസം സ്‌പെഷ്യൽ ഡിജിപി ജിപി സിങ് മുന്നറിയിപ്പ് നൽകി.
നിയമവിരുദ്ധ പ്രവർത്തനം, ഐടി നിയമം, സിആർപിസി എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കമ്രുപ്, ധുബ്രി, ബാർപേട്ട എന്നീ ജില്ലകളിൽ നിന്ന് രണ്ടുപേർ വീതവും ഡാരംഗ്, കച്ചാർ, ഹൈലകണ്ടി, സൗത്ത് സൽമാര, ഹോജായ്, ഗോൽപാറ ജില്ലകളിൽ നിന്ന് ഓരോരുത്തരും അറസ്‌റ്റിലായി. ഇവരിൽ ഒരാൾ വിദ്യാർഥിയാണ്.
താലിബാൻ അനുകൂല പോസ്‌റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കണ്ടെത്താൻ തങ്ങൾ അതീവ ജാഗ്രതയിലാണെന്ന് പോലീസ് പറഞ്ഞു.
Also Read: സൂചിയില്ലാ വാക്‌സിൻ; സൈകോവ്- ഡി അടുത്ത മാസം വിപണിയിൽ