ന്യൂഡെൽഹി : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ 14 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എബിവിപി നേതാവ് കുൽദീപ് യാദവ് അടക്കമുള്ള ആളുകളാണ് അറസ്‌റ്റിലായത്. കേസിൽ 33 പ്രതികളാണ് ആകെ ഉള്ളതെന്നും പോലീസ് വ്യക്‌തമാക്കി. ഒപ്പം തന്നെ രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ വെടിവെപ്പ് ഉണ്ടായെന്ന ആരോപണം പോലീസ് തള്ളി.
രാജസ്‌ഥാനിലെ ബൻസൂറിൽ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാനായി പോകുന്ന വഴിയിലാണ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. അക്രമികൾ വെടിയുതിർത്തിട്ടില്ലെന്നും, കല്ലും വടികളും കൊണ്ടാണ് കാറിന് നേരെ ആക്രമണം നടത്തിയത് എന്നുമാണ് പോലീസ് വ്യക്‌തമാക്കുന്നത്.
എന്നാൽ കാറിൽ സഞ്ചരിച്ച രാകേഷ് ടിക്കായത്തിനും, അനുയായികൾക്കും കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്. എന്നാൽ ആക്രമണത്തെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നതോടെ കർശന നടപടി സ്വീകരിക്കാൻ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
Read also : പോളിങ് ദിവസം അതിർത്തി അടക്കും; ചുമതല കേന്ദ്രസേനക്ക്; തിരഞ്ഞെടുപ്പ് കമ്മീഷൻ