കബീർദാം: ഛത്തീസ്‌ഗഡിലെ കബീർദാം ജില്ലയിലെ 14കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. പരിചയക്കാരുമായി നടക്കാനിറങ്ങിയ പെൺകുട്ടിയെയാണ് 4 പേർ ചേർന്ന് പീഡിപ്പിച്ചത്. കവർണയിലെ സർക്കാർ പിജി കോളേജിന് സമീപം ഞായറാഴ്‌ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
നവംബർ 22ന് രാത്രി 11ഓടെയാണ് പെൺകുട്ടി കോട്‌വാലി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. സുഹൃത്തിനൊപ്പം നടക്കാനിറക്കിയപ്പോഴാണ് 4 പേർ ചേർന്ന് ബലാൽസംഗത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്‌തെന്നും കബീർദാം പോലീസ് സൂപ്രണ്ട് ശലഭ് കുമാർ സിൻഹ അറിയിച്ചു.
സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ബലാൽസംഗത്തിന് പിന്നിലെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ സംശയമുള്ളവരെയെല്ലാം കസ്‌റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തിയിട്ടും പെൺകുട്ടി ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
Read also: പോലീസ് നിയമ ഭേദഗതി; പൊതുതാൽപര്യ ഹരജികൾ നാളെ പരിഗണിക്കും