15കാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ചു; 8 പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Rape case in Malappuram
Representational Image
Ajwa Travels

ബംഗളൂര്: കർണാടകയിലെ ചിക്കമംഗളൂരിൽ 15കാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ച എട്ട് പേർ അറസ്‌റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ സ്‌ത്രീയും അറസ്‌റ്റിലായവരിൽ ഉൾപ്പെടും.

സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ജനുവരി 30നാണ് ചിക്കമംഗളൂരുവിലെ ശ്രിംഗേരി പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. 15കാരിയെ 17 പേർ മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

15 വയസുകാരിയെ 17 പേർ അഞ്ച് മാസത്തോളം ബലാൽസംഗം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു. ഇരയുടെ ബന്ധുവായ സ്‌ത്രീയാണ് ഈ കേസിലെ പ്രധാന പ്രതി ”- അഡീഷണൽ എസ്‌പി ശ്രീതി പറഞ്ഞു.

എംജിആർ എന്ന ക്വാറിയിൽ ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിയെ ബസ് ഡ്രൈവറായ ഗിരീഷ് എന്നയാളാണ് ആദ്യമായി പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് അഭി എന്നയാൾക്ക് ഗിരീഷ് പെൺകുട്ടിയുടെ നമ്പർ നൽകുകയും ഇയാളും പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്‌തു.

ഇയാൾ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും പകർത്തുകയും ഇത് കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അഭിയുടെ സുഹൃത്തുക്കളാണ് കേസിലെ മറ്റ് പ്രതികൾ. ഇവരും പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

മൂന്ന് വർഷം മുമ്പ് മാതാവ് മരിച്ച ശേഷം ബന്ധുവായ സ്‌ത്രീക്ക് ഒപ്പം ആയിരുന്നു പെൺകുട്ടി താമസിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായ വിവരം ഈ സ്‌ത്രീക്ക് അറിയാമായിരുന്നു. എന്നിട്ടും വിവരം മറച്ചു വച്ചു എന്ന കുറ്റത്തിനാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

സ്‌മോൾ അഭി, ഗിരീഷ്, വികാസ്, മണികാന്ത, സമ്പത്ത്, അശ്വത്ഗൗഡ, രാജേഷ്, അമിത്ത്, സന്തോഷ്, ദീക്ഷിത്, സന്തോഷ്, നിരഞ്‌ജൻ, നാരായണ ഗൗഡ, അഭി ഗൗഡ, ഇരയുടെ ബന്ധുവായ സ്‌ത്രീ, എം‌ജി‌ആർ ക്വാറിയുടെ ഉടമ എന്നിവരാണ് കേസിലെ പ്രതികൾ.

അതേസമയം, സംഭവത്തിൽ മൗനം പാലിക്കുന്ന ബിജെപി എംപി ശോഭ കരന്ദ്‌ലജെയെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയെയും വിമർശിച്ച് കർണാടക കോൺഗ്രസ് വക്‌താവ്‌ ലാവണ്യ ബല്ലാൽ രംഗത്തെത്തി. കേസിലെ ചില പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് അവർ ആരോപിച്ചു.

Also Read:  കർഷക പ്രക്ഷോഭം; സഞ്‌ജയ്‌ റാവത്ത് ഗാസിപൂർ അതിർത്തിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE