തളിപ്പറമ്പ്: വീടിനോട് ചേർന്നുള്ള സ്‌ഥലത്ത് സൂക്ഷിച്ച 155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. തളിപ്പറമ്പ് വെള്ളാട് ആശാന്‍കവലയില്‍ പരിപ്പായി വീട്ടില്‍ മുത്തുമണി എന്ന് വിളിക്കുന്ന സുജിത്ത് എന്നയാളുടെ വീട്ടിന് സമീപത്തു വെച്ചാണ് വാഷും മറ്റും പിടികൂടിയത്.
സുജിത്തിന്റെ നേതൃത്വത്തില്‍ ഇവിടെ വന്‍ തോതില്‍ ചാരായ വിൽപന നടക്കാറുണ്ടെന്ന പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള ടോയ്‌ലറ്റിന് സമീപം ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയിൽ 155 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. വാറ്റുപകരണങ്ങളും കണ്ടെത്തി.
ആലക്കോട് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ പിആര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ കെജി മുരളീദാസ്, കെ അഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി ധനേഷ്, ടിവി മധു, എം സുരേന്ദ്രന്‍, വി ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: മലപ്പുറത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ സംഘർഷം