മോസ്‌കോ: റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്‌ഥാനമായ യുക്രൈനിലെ ഡോണെറ്റിക്‌സിൽ യുക്രൈൻ സൈനികർ നടത്തിയ ആക്രമണത്തിൽ 16 മരണം നടന്നതായി റിപ്പോർട്. അപ്രതീക്ഷിതമായാണ് നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രൈന്റെ ടോച്ക മിസൈൽ പതിച്ചത്.
സ്‌ഫോടനത്തെ തുടർന്ന് കൊല്ലപ്പെട്ട ആളുകൾ നഗരത്തിലെ ബസ് സ്‌റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിന് സമീപവുമുള്ളവരാണ്. കുട്ടികൾ ഉൾപ്പടെയുള്ള ആളുകളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
നിലവിൽ റഷ്യയും യുക്രൈനും തമ്മിലുള്ള നാലാം ഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ സൈനികനടപടി തുടരുമെന്നും, യുക്രൈൻ പോരാട്ടം നിര്‍ത്തിയാൽ മാത്രമേ യുദ്ധത്തിൽ നിന്നും പിൻമാറൂ എന്നുമാണ് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ വ്യക്‌തമാക്കിയത്.
Read also: ആരോഗ്യ പ്രവർത്തകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം; പദ്ധതിയുമായി അബുദാബി