കോഴിക്കോട്: പശ്‌ചിമബംഗാളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുവന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. പ്രതിയെ കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിൽ നിന്ന് പിടികൂടി. വെസ്‌റ്റ് ബംഗാൾ നോർത്ത് 24 ഫർഗാന ജില്ലയിലെ കല്യാൺ ഗ്രാം സ്വദേശി അബ്ബാസുദ്ധീൻ മൊണ്ടലാണ് പോലീസിന്റെ പിടിയിലായത്. 16-കാരിക്ക് ഒപ്പം കല്ലാച്ചിയിൽ താമസിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മറ്റും.
കല്ലാച്ചി മൽസ്യമാർക്കറ്റിലേ ഇറച്ചിക്കടയിൽ തൊഴിലാളിയായ അബ്ബാസുദ്ധീൻ ഭാര്യയ്‌ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കല്ലാച്ചിയിലെ ഒരു വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് വരികയായിരുന്നു. രണ്ടാഴ്‌ച മുൻപ് ഇയാൾ ഭാര്യയെയും മക്കളെയും ബംഗാളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അവിടെനിന്ന് 16-കാരിയെ കടത്തിക്കൊണ്ടുവന്ന് കല്ലാച്ചിയിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി 7.30 ന് നാദാപുരം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രായപൂർത്തിയാവാത്ത മകളെ കാണാനില്ലെന്ന് പറഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഫർഗാന ജില്ലയിലെ സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബംഗാളിലെ ബറാഹട്ട് പോലീസ് കേസെടുത്ത് പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിലേക്ക് കടന്നതായി അറിഞ്ഞത്. പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കിയ ശേഷം വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മറ്റും.
Most Read: തലശ്ശേരിയിൽ ആശങ്ക; രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കും- കമ്മീഷണർ