കൊച്ചി: സാമ്പത്തിക തട്ടിപ്പ് സിൽ മേജര്‍ രവി സ്‌റ്റേഷനിൽ ഹാജരായില്ല. എന്നാൽ, കേസിലെ മറ്റൊരു പ്രതിയും തൃശൂർ ആസ്‌ഥാനമായ തണ്ടര്‍ ഫോഴ്‌സ് ലിമിറ്റഡ് എന്ന സെക്യൂരിറ്റി കമ്പനി സ്‌ഥാപകനും ഡയറക്‌ടറുമായ അനില്‍ നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
അമ്പലപ്പുഴ സ്വദേശി ഷൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മേജര്‍ രവി ഉൾപ്പടെയുള്ളവർ 2.10 കോടി തട്ടിയെ കേസിൽ പ്രതികളാകുന്നത്. തണ്ടര്‍ ഫോഴ്‌സ് ലിമിറ്റഡിൽ ഡയറക്‌ടറാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി തന്റെ പക്കല്‍ നിന്ന് 2.10 കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് പരാതി.
കൂടുതല്‍ തുകയും നല്‍കിയത് മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണെന്ന് പരാതിക്കാരന്‍ തെളിവുകൾ നിരത്തി പറയുന്നു. പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് തുക നല്‍കിയത്. എന്നാല്‍ ഡയറക്‌ടർ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മാത്രമല്ല, നല്‍കിയ പണം തിരികെ ലഭിച്ചില്ലെന്നുമാണ് ഷൈന്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് ഷൈന്‍ കോടതിയെ സമീപിച്ചത്.
ഇന്നലെ (വ്യാഴാഴ്‌ച) രാവിലെ 10ന് അമ്പലപ്പുഴ സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. താന്‍ സ്‌ഥലത്തില്ലെന്നും ഹാജരാകാന്‍ സാധിക്കില്ലെന്നും മേജര്‍ രവി ഹൈക്കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ച അനില്‍ നായര്‍ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ ഹാജരായിരുന്നു.
സ്‌റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തണ്ടര്‍ ഫോഴ്‌സ് ലിമിറ്റഡ് എന്ന സെക്യൂരിറ്റി കമ്പനിയിൽ മേജർ രവിയെ കൂടാതെ, അനിൽ നായരെന്ന അനിൽകുമാർ നായർ, സിദ്ധാർഥ പ്രഭു, ജയറാം, അംജദ് എന്നിവരും ഡയറക്‌ടർമാരാണ്. 2012ൽ ആരംഭിച്ച തണ്ടര്‍ ഫോഴ്‌സ് ലിമിറ്റഡിൽ 2018ലാണ് മേജര്‍ രവി ഡയറക്‌ടറായത്.
Most Read: ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്