ഇന്ത്യ- പാക് അതിര്‍ത്തിയില്‍ 200 കോടിയുടെ ലഹരിമരുന്ന് വേട്ട

By Staff Reporter, Malabar News
drugs caught
Representational Image
Ajwa Travels

ഡെൽഹി: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വൻ മയക്കുമരുന്ന് വേട്ട. അമൃത്‌സറിലെ ഇന്ത്യ- പാക് അതിര്‍ത്തിക്ക് അടുത്തുള്ള പ്രദേശത്ത് നിന്നാണ് 40 കിലോ ഹെറോയിന്‍ മയക്കു മരുന്ന് പിടിച്ചെടുത്തത്. അന്താരാഷ്‍ട്ര വിപണിയില്‍ ഇതിന് 200 കോടി രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

പഞ്ചാബ് പോലീസും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് പാകിസ്‌ഥാന്‍ ആസ്‌ഥാനമായുള്ള കള്ളക്കടത്തുകാരുടെ മയക്കുമരുന്ന് കടത്തല്‍ ശ്രമം പരാജയപ്പെടുത്തിയത്.

40.810 കിലോഗ്രാം ഭാരമുള്ള 39 പാക്കറ്റ് ഹെറോയിനാണ് കണ്ടെടുത്തത്. കുപ്രസിദ്ധ കള്ളക്കടത്തുകാരനും അമൃത്‌സറിലെ ഗരിന്ദ നിവാസിയുമായ നിര്‍മ്മല്‍ സിംഗ് ആണ് പാകിസ്‌ഥാനില്‍ നിന്ന് വരുന്ന മയക്കുമരുന്ന് കടത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്നതിന് പിന്നിലെ മുഴുവൻ പേരെയും ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Most Read: അധികാരികളെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾ ഉപയോഗിക്കണം; ജസ്‌റ്റിസ്‌ രവീന്ദ്രഭട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE