പാലക്കാട് : ജില്ലയിലെ വല്ലപ്പുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. പട്ടാമ്പി എക്‌സൈസ് സംഘവും പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ വാഷും ചാരായവും സൂക്ഷിച്ച പാറക്കോട്ട് പള്ളിയാലിൽ അനീഷി(34)നെ അറസ്‌റ്റ് ചെയ്‌തു.
എക്‌സൈസ് ഇൻസ്‌പെക്‌ടർ പി ഹരീഷിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പട്ടാമ്പി റേഞ്ച് പരിധിയിൽ പരിശോധനകൾ ശക്‌തിപ്പെടുത്തിയതായി എക്‌സൈസ് ഇൻസ്‌പെക്‌ടർ വ്യക്‌തമാക്കി. നിലവിൽ അറസ്‌റ്റിലായ പ്രതിയെ പട്ടാമ്പി ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
പ്രിവന്റീവ് ഓഫിസർ കെ വസന്തകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ നിധീഷ് ഉണ്ണി, ഇആർ രാജേഷ്, കെകെ ഷാജി, വനിത സിവിൽ എക്‌സൈസ് ഓഫിസർ പൊന്നുവാവ, പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസർ സി രാജ മോഹനൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
Read also : തമിഴ് ആന്തോളജി സീരീസ് ‘നവരസ’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു