ന്യൂ ഡെല്‍ഹി: അനില്‍ അംബാനിയില്‍ നിന്നും ബാധ്യത തിരിച്ചു പിടിക്കാന്‍ മൂന്നു ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ഏകദേശം 53,00 കോടിയോളം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. അനിലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് തിരിച്ചുപിടിക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്.
Read Also: ‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്‌തിക്ക് 30,000 കോടിയുടെ റഫേൽ കരാർ’
ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രമുഖ ബാങ്കുകളായ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കോമേഷ്യല്‍ ബാങ്ക് ഓഫ് ചൈന , എക്‌സ്‌പോര്‍ട്ട്-ഇമ്പോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്‌മെന്റ് ബാങ്ക് എന്നിവയാണ് നടപടിക്ക് ഒരുങ്ങുന്നത്.
ബ്രിട്ടനില്‍ വെച്ച് നടന്ന വിസ്‌താരത്തിൽ താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അനില്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വര്‍ഷം മെയില്‍ മൂന്നു ബാങ്കുകള്‍ക്കായി ആകെ 5276 കോടി രൂപ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ അനിലിന് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ആഴ്‌ചത്തെ വിചാരണക്ക് ശേഷം അനില്‍ അംബാനിയില്‍ നിന്നും പണം തിരികെ പിടിക്കാന്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഒരുങ്ങുകയാണെന്ന് ബാങ്കുകള്‍ അറിയിക്കുകയായിരുന്നു.
Read Also: ചെക്ക് തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായി ആര്‍ ബി ഐ