‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്‌തിക്ക്‌ 30,000 കോടിയുടെ റഫേൽ കരാർ’

By Desk Reporter, Malabar News
Prashant-Bhushan
Ajwa Travels

ന്യൂഡെൽഹി: തന്റെ പക്കൽ യാതൊരു സ്വത്തും അവശേഷിക്കുന്നില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയെ അറിയിച്ചതിനു പിന്നാലെ റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സർക്കാരിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

വക്കീൽ ഫീസ് അടയ്‌ക്കാനായി ഭാര്യയുടെ ആഭരണങ്ങൾ വിറ്റതായും തനിക്ക് ഒന്നും സ്വന്തമായി ഇല്ലെന്നും ചെറിയ ഒരു കാർ മാത്രമാണ് ഉള്ളതെന്നും അനിൽ അംബാനി യുകെ കോടതിയെ അറിയിച്ചു. ഈ വ്യക്തിക്കാണ് 30,000 കോടി രൂപയുടെ റാഫേൽ ഓഫ്‌സെറ്റ് കരാർ മോദി നൽകിയത്!,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

വായ്‌പാ തുക തിരികെ കിട്ടാൻ ചൈനീസ് ബാങ്കുകൾ നൽകിയ കേസിലാണ് അനിൽ അംബാനി തന്റെ പക്കൽ സ്വത്തൊന്നും ഇല്ലെന്ന് കോടതിയെ അറിയിച്ചത്. ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നതെന്നും മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും അംബാനി കോടതിയെ അറിയിച്ചിരുന്നു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു കോടതി നടപടികൾ.

Also Read:   നിറകണ്ണുകളോടെ വിജയ്; എസ്‌പിബിയുടെ സംസ്‌കാര ചടങ്ങില്‍ വൈകാരിക രംഗങ്ങള്‍

റഫേൽ ഓഫ്‌സെറ്റ് കരാർ അനിൽ അംബാനിക്കു നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. ഒരു വ്യവസായിക്കു വേണ്ടി സർക്കാർ റഫേൽ കരാറിൽ മാറ്റം വരുത്തിയെന്ന് രാഹുൽ ഗാന്ധി എംപി ലോക്‌സഭയിൽ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. 35,000 കോടിയുടെ കടത്തിലായിരുന്ന അനിൽ റഫാൽ ഇടപാടിലൂടെ 45,000 കോടി ലാഭമുണ്ടാക്കി എന്നായിരുന്നു രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആരോപിച്ചത്.

Also Read:  തൂത്തുകുടി കസ്‌റ്റഡി മരണം; സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE