മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവാണ് പിടികൂടിയത്. കേസില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
മലപ്പുറം ചാപ്പനങ്ങാടി സ്‌കൂളിന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ 3 മണിയോടെ നടത്തിയ പരിശോധനക്കിടെയാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. അരീക്കോട് സ്വദേശി ഷാഹുല്‍ ഹമീദ്, മഞ്ചേരി സ്വദേശി അക്ബര്‍ അലി,കോട്ടക്കല്‍ സ്വദേശി അബ്ദുറഹ്മാന്‍, ഇരുമ്പുഴി സ്വദേശി നജീബ്, കരിപ്പൂര്‍ സ്വദേശി. മുഹമ്മദ് ഇര്‍ഷാദ് എന്നിവരാണ് കഞ്ചാവുമായി പൊലീസ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷന്‍ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉള്ളി നിറച്ച മിനിവാനില്‍ 8 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഘത്തില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും സൂചനയുണ്ട്.
Kerala News: കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം