ഡെൽഹി: സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിലാണ്. 32 ജഡ്‌ജിമാരിൽ നാല് പേർ രോഗ ബാധിതരായതിനാൽ കോടതിയിലെ പോസിറ്റിവിറ്റി നിരക്ക് 12.5 ശതമാനമാണ്. അടുത്ത നാലോ ആറോ ആഴ്‌ചത്തേക്ക് നേരിട്ട് കേസുകള്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അറിയിച്ചു.
ജസ്‌റ്റിസ് ആർ സുഭാഷ് റെഡ്‌ഡിയുടെ വിടവാങ്ങൽ പാർട്ടിയിൽ പനി ബാധിച്ച ഒരു ജഡ്‌ജി പങ്കെടുത്തതായി സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചിരുന്നു. അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് പിന്നീട് ഫലം വന്നു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചത്.
സുപ്രീം കോടതി നേരത്തെ തന്നെ രണ്ടാഴ്‌ചത്തേക്ക് വെർച്വൽ ഹിയറിങിലേക്ക് മാറിയിരുന്നു. ജനുവരി 7 മുതലാണ് വെര്‍ച്വല്‍ ഹിയറിങ് തുടങ്ങിയത്. വളരെ അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ പരിഗണിക്കൂ എന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: ട്രാൻസ്‌ജെൻഡേഴ്‌സ് പോലീസ് സേനയിൽ; ശുപാർശ പിന്തുണച്ച് പോലീസ് അസോസിയേഷൻ