ന്യൂഡെൽഹി: സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടികാഴ്‌ച നടത്തി. സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെഎൻ ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജിഎസ്‌ടി വിഹിതം 4500 കോടി കിട്ടാനുണ്ട്. ഇക്കാര്യത്തില്‍ ഉടൻ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചുവെന്ന് കെഎൻ ബാലഗോപാൽ ഡെൽഹിയില്‍ പറഞ്ഞു. ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകുന്നത് നീട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ജിഎസ്‌ടി നഷ്‌ട പരിഹാരം സംസ്‌ഥാനങ്ങൾക്ക് നൽകുന്നതിനുള്ള നേരത്തെ ഏർപ്പെടുത്തിയിരുന്ന കാലവധി അവസാനിക്കാൻ പോവുകയാണ്. 5 ശതമാനം കടമെടുക്കാന്‍ സംസ്‌ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയിൽ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടു.
പ്ളാന്റേഷൻ മേഖലയിൽ പ്രത്യേക പരിഗണനയും തേടിയിട്ടുണ്ട്. സംസ്‌ഥാനങ്ങൾക്കുള്ള നികുതി വിഹിതം, ആകെ വിഹിതത്തിന്റെ 2.50 ശതമാനം ആയിരുന്നു കിട്ടിയിരുന്നത്. ഇപ്പോഴത് കുറച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര ധനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടു.
Read Also: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ മഴ തുടരും; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്