തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ കേരളത്തിന് അധിക കടമെടുപ്പിന് അനുമതി നൽകി കേന്ദ്രം. 3000 കോടി കടമെടുക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ ആദ്യമായാണ് സംസ്‌ഥാനം വായ്‌പാ പരിധിയിൽ നിന്ന് മുൻകൂർ കടമെടുക്കുന്നതിന് അനുമതി ചോദിച്ചത്.
ഈ സാമ്പത്തിക വർഷം 37,000 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ. മേയ് മാസത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്.
എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മുൻകൂർ കടമെടുക്കാനുള്ള അനുമതി സംസ്‌ഥാനം തേടിയത്. ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിലും പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Most Read| കെ ബാബുവിന് ആശ്വാസം; എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി