ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടോടെയാണ് റിക്റ്റർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിൽ ആറ് പേർ മരണപ്പെട്ടതായി എൻഡിടിവി റിപ്പോർട് ചെയ്‌തു. ഇന്തോനേഷ്യയിലെ ഡിസാസ്‌റ്റർ മിറ്റിഗേഷൻ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ചാണ് എൻഡിടിവി ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മുഖ്യ ദ്വീപായ ജാവയിലും ടൂറിസ്‌റ്റ് കേന്ദ്രമായ ബാലിയിലും കെട്ടിടങ്ങൾക്ക് വലിയ രീതിയിൽ നാശനഷ്‌ടമുണ്ടായി. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.
എന്നാൽ, സുനാമിക്ക് കാരണാകുന്ന തീവ്രതയില്ലെന്ന് ഇന്തോനേഷ്യയുടെ ഭൂചലന സുനാമി സെന്റർ മേധാവി റഹ്‌മത് ട്രിയോനോ വ്യക്‌തമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Also Read: വാക്‌സിൻ ക്ഷാമം ഉണ്ടാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്; സോണിയ ഗാന്ധി