ന്യൂഡെൽഹി: കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്‌ഥാനിൽ പവർകട്ട് രൂക്ഷം. മൂന്ന് മണിക്കൂർ വരെയാണ് നിലവിൽ ഗ്രാമങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ തുടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
വലിയ വൈദ്യുത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് രാജസ്‌ഥാൻ വൈദ്യുത മന്ത്രി വ്യക്‌തമാക്കി. കൂടാതെ ആന്ധ്രയിലും യുപിയും സമാന സ്‌ഥിതിയാണ് നിലവിലെന്ന് അധികൃതർ വ്യക്‌തമാക്കി. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നതെങ്കിലും, കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് എൻജിനിയർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളിൽ 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന കൽക്കരി ഉപയോഗം 2.1 ദശലക്ഷം ടണ്ണാണ്. ഇനിയും 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം ഉണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
Read also: വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ്