വാഷിംഗ്‌ടൺ: യുഎസിലെ ഇന്‍ഡ്യാനപ്പലിസില്‍ 19വയസുകാരന്‍ വെടി വച്ചുകൊന്ന എട്ടു പേരില്‍ നാലു പേര്‍ ഇന്ത്യക്കാര്‍. ഇന്‍ഡ്യാനപ്പലിസിലെ സിക്ക് വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച നാലുപേരും. രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡെലിവറി സര്‍വീസ് കമ്പനിയായ ഫെഡെക്‌സിന്റെ കേന്ദ്രത്തിലായിരുന്നു വെള്ളിയാഴ്‌ച രാത്രി വെടിവയ്‌പ് ഉണ്ടായത്. ഫെഡെക്‌സ് കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് അക്രമി. ഇയാള്‍ പിന്നീട് സ്വയം വെടിയുതിർത്ത് ആത്‍മഹത്യ ചെയ്‌തു.
യുഎസിൽ കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ വെടിവയ്‌പുകൾ കുറഞ്ഞിരുന്നെങ്കിൽ ഈ വർഷം വർധിക്കുകയാണ്. 2021ൽ ഇതുവരെ 147 വെടിവയ്‌പുകളാണ് ഉണ്ടായത്. കഴിഞ്ഞ മാസം രാജ്യത്തുണ്ടായ വെടിവയ്‌പിൽ 30ലേറെപ്പേരാണു കൊല്ലപ്പെട്ടതെന്ന് ഇൻഡ്യാനപ്പലിസ് പോലീസ് വക്‌താവ് ജെനെ കുക്ക് പറഞ്ഞു.
മാർച്ച് 16ന് അറ്റ്ലാന്റയിലെ മസാജ് കേന്ദ്രത്തിൽ യുവാവു നടത്തിയ വെടിവയ്‌പിൽ ഏഷ്യൻ വംശജരായ 6 സ്‌ത്രീകളടക്കം 8 പേർ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്‌ച കഴിഞ്ഞ് കൊളറാഡോയിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്‌പിൽ പോലീസ് ഉദ്യോഗസ്‌ഥനടക്കം 10 പേർ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ ദക്ഷിണ കലിഫോർണിയയിൽ ഓഫീസ് കെട്ടിടത്തിലെ വെടിവയ്‌പിൽ 4 പേർക്കു ജീവൻ നഷ്‌ടമായിരുന്നു.
Also Read: വാട്‍സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാനിൽ നിരോധനം